ബസ്സിലെ വിന്‍ഡോ സീറ്റില്‍ ചാരിയിരുന്ന് പുറത്ത് തിമിര്‍ത്തു പെയ്യുന്ന മണ്‍സൂണ്‍ മഴയെ വികാര രഹിതമായി നോക്കിക്കൊണ്ട് അഭിനന്ദ് തന്നോടൊപ്പമുള്ള ബാഗ് ചേര്‍ത്റ്റു പിടിച്ചു. തണുത്ത മഴയില്‍ നിന്നും വേര്‍പെട്ട് ജനാലയില്‍ തട്ടിച്ചിതറിയ ചില തുള്ളികള്‍ അവന്‍റെ ഇടം കൈ നനച്ചു. ബസ്സ് ശക്തമായ മഴയെ ഭേദിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.ബസ്സിന്‍റെ മുന്‍വശത്തെ ഗ്ലാസാകെ പുക പിടിച്ചങ്ങനെ മങ്ങിത്തുടങ്ങി.താനിരിക്കുന്നതിനോരത്തുള്ള ജനാലമാത്രം തുറന്നിരിക്കുന്നത് ഒരപശകുനത്തോടെ സഹയാത്രികര്‍ ശ്രദ്ദിക്കുന്നുണ്ടെന്നു തോന്നിയപ്പോള്‍ അഭിനന്ദ് അത് മനസ്സില്ലാമനസ്സോടെ വലിച്ചിട്ടു. ബസ്സിന്‍റെ അരണ്ടവെളിച്ചത്തിനൊപ്പം യാത്രികരുടെ നിശ്വാസങ്ങളും കുഴഞ്ഞ് മനം മടുപ്പിക്കുന്ന ഒരനുഭൊതിയായി അവന് അനുഭവപ്പെട്ടു. ഭൂമിയോട് സങ്കടങ്ങളെല്ലാം പറഞ്ഞു തീര്‍ന്ന് ചിണുങ്ങിക്കരഞ്ഞ് കള്ളക്കാമുകി പെയ്തുതീര്‍ന്നു.നനഞ്ഞ റോഡിലാകെ നേരിയ വെളിച്ചം പരന്നു. കണ്ടക്ടര്‍ സ്ഥലപ്പേരു വിളിച്ചു പറഞ്ഞപ്പോഴാണ് അഭിനന്ദ് ആലസ്യത്തില്‍നിന്നുണര്‍ന്നത്.തനിക്ക് എല്ലാമെല്ലാമായ ആ പഴയ ഗ്രാമം.അവന്‍ പുറത്തേക്ക് ഉറ്റുനോക്കി.പഴയ തട്ടുകടയ്ക്കു മുന്നില്‍ ഒരു കൂള്‍ബാര്‍. ഇടം കൈ നനച്ചു. ബസ്സ് ശക്തമായ മഴയെ ഭേദിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.ബസ്സിന്‍റെ മുന്‍വശത്തെ ഗ്ളാസാകെ പുക പിടിച്ച പ്പ്പ്ളെ മങ്ങിത്തുടങ്ങി.താനിരിക്കുന്നതിനോരത്തുള്ള ജനാലമാത്രം തുറന്നിരിക്കുന്നത് ഒരപശകുനത്തോടെ സഹയാത്രികര്‍ ശ്രദ്ദിക്കുന്നുണ്ടെന്നു തോന്നിയപ്പോള്‍ അഭിനന്ദ് അത് മനസ്സില്ലാമനസ്സോടെ വലിച്ചിട്ടു. ബസ്സിന്‍റെ അരണ്ടവെളിച്ചത്തിനൊപ്പം യാത്രികരുടെ നിശ്വാസങ്ങളും കുഴഞ്ഞ് മനം മടുപ്പിക്കുന്ന ഒരനുഭൊതിയായി അവന് അനുഭവപ്പെട്ടു. ഭൂമിയോട് സങ്കടങ്ങളെല്ലാം പറഞ്ഞു തീര്‍ന്ന് ചിണുങ്ങിക്കരഞ്ഞ് കള്ളക്കാമുകി പെയ്തുതീര്‍ന്നു.നനഞ്ഞ റോഡിലാകെ നേരിയ വെളിച്ചം പരന്നു. കണ്ടക്ടര്‍ സ്ഥലപ്പേരു വിളിച്ചു പറഞ്ഞപ്പോഴാണ് അഭിനന്ദ് ആലസ്യത്തില്‍നിന്നുണര്‍ന്നത്.തനിക്ക് എല്ലാമെല്ലാമായ ആ പഴയ ഗ്രാമം.അവന്‍ പുറത്തേക്ക് ഉറ്റുനോക്കി.പഴയ തട്ടുകടയ്ക്കു മുന്നില്‍ ഒരു കൂള്‍ബാര്‍. ഇടം കൈ നനച്ചു. ബസ്സ് ശക്തമായ മഴയെ ഭേദിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.ബസ്സിന്‍റെ മുന്‍വശത്തെ ഗ്ലാ സാകെ പുക പിടിച്ച പോലെ മങ്ങിത്തുടങ്ങി.താനിരിക്കുന്നതിനോരത്തുള്ള ജനാലമാത്രം തുറന്നിരിക്കുന്നത് ഒരപശകുനത്തോടെ സഹയാത്രികര്‍ ശ്രദ്ദിക്കുന്നുണ്ടെന്നു തോന്നിയപ്പോള്‍ അഭിനന്ദ് അത് മനസ്സില്ലാമനസ്സോടെ വലിച്ചിട്ടു. ബസ്സിണ്റ്റെ അരണ്ടവെളിച്ചത്തിനൊപ്പം യാത്രികരുടെ നിശ്വാസങ്ങളും കുഴഞ്ഞ് മനം മടുപ്പിക്കുന്ന ഒരനുഭൊതിയായി അവന് അനുഭവപ്പെട്ടു. ഭൂമിയോട് സങ്കടങ്ങളെല്ലാം പറഞ്ഞു തീര്‍ന്ന് ചിണുങ്ങിക്കരഞ്ഞ് കള്ളക്കാമുകി പെയ്തുതീര്‍ന്നു.നനഞ്ഞ റോഡിലാകെ നേരിയ വെളിച്ചം പരന്നു. കണ്ടക്ടര്‍ സ്ഥലപ്പേരു വിളിച്ചു പറഞ്ഞപ്പോഴാണ് അഭിനന്ദ് ആലസ്യത്തില്‍നിന്നുണര്‍ന്നത്.തനിക്ക് എല്ലാമെല്ലാമായ ആ പഴയ ഗ്രാമം.അവന്‍ പുറത്തേക്ക് ഉറ്റുനോക്കി.പഴയ തട്ടുകടയ്ക്കു മുന്നില്‍ ഒരു കൂള്‍ബാര്‍. അതിനുമപ്പുറം ആ പഴയ മരത്തിനു പകരം ഒരുവലിയ വസ്ത്രാലയം.അതിനുമപ്പുരം ഇടവഴി തിരിയുന്ന... ഒരു നിമിഷം അഭിനന്ദിന്‍റെ കണ്ണു വിടര്‍ന്നു പോയി, ആ ഇടവഴി തീരുന്ന ബസ്സ്റ്റാന്‍ഡില്‍ തനിക്കു പരിചയമുള്ള ആ പഴയ മുഖം. അതാരാണെന്ന് തിരിച്ചറിയാന്‍ നിമിഷങ്ങളുടെ അര്‍ദ്ദായുസ്സുപോലുമവനു വേണ്ടി വന്നില്ല. തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി.....അവള്‍ ബസ്സിലേക്ക് കയറി. മടിയില്‍ ഒരു സുന്ദരിക്കുട്ടിയുണ്ടായിരുന്നു.അവളുടെ മുഖഛായയും,മറ്റാരുടേയോ വിടര്‍ന്ന കണ്ണൂകളുമുള്ള ആ കുഞ്ഞിനെത്തനെ അഭിനന്ദ് നോക്കിയിരുന്നു.ബസ്സിനുള്ളിലെ അവരുടെ സാമിപ്യം അവന്‍ വല്ലാതെ ആസ്വദിച്ചു.അവളുടെ അടുത്തുപോയി "എന്നേ ഓര്‍മയുണ്ടോ" എന്ന് അലസമായി ചോദിച്ചാലോ?..അതോ അവളുടെ പേരു വിളിച്ച് ഞെട്ടിച്ചാലോ?... ചോദ്യങ്ങള്‍ മാത്രം ഹൃദയത്തില്‍ കനത്തുനിന്നു.അഭിനന്ദ് ജനാലയൈലൂടെ പുറത്തേക്കു നോക്കി, മകനെക്കാത്തു നില്‍ക്കുന്ന വൃദ്ധപിതാവിനെപ്പോലെ തന്‍റെ പഴയ കലാലയം അവിടെ ചിരിച്ചുനില്‍ക്കുന്നു.ആ കാഴ്ചകള്‍ അവനെ ഗൃഹാതുരത്വമുണര്‍ത്തുന്ന നഷ്ട ബാല്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. തണ്റ്റെ പഴയ വിദ്യാലയം,ഒന്നാം ക്ളാസ്സിന്‍റെ നിഷ്കളങ്കതയും,മണ്ണിലുരുണ്ടു നടന്ന ചങ്ങാതിക്കൂട്ടവും, അപ്പൂപ്പന്താടിയും, വളപ്പൊട്ടുകളും,കണ്ണീരും,പുഞ്ചിരിയും എന്തിനേറെ തന്‍റെ എല്ലാമെല്ലാമായിരുന്ന കലാലയം.ബാല്യ കൌമാരങ്ങളുടെ വികൃതിയും പേറി മന്ദഹസിച്ചു നിന്ന യുവത്വമുള്ള ഒരു കലാലയം.വയല്‍ക്കാറ്റു കഥപറയാനെത്തുന്ന,ഗുല്‍മോഹര്‍ പൂകൊഴിച്ച് രക്താംബരപ്പട്ടുവിരിച്ച വിശാലമായ കളിസ്ഥലമുള്ള അതിന്‍റെ ചുറ്റുവട്ടം.മാനത്തു പടര്‍ന്നുല്ലസിച്ച് ഒറായിരം കൈകള്‍ കുട്ടികളെ വാരിപ്പുണരാന്‍ കൊതിച്ചു നില്‍ക്കുന്ന മാമരം.അതിനു താഴെ ഓഫീസ് മുറി. അതിനപ്പുറംതന്‍റെ ലോകമായിരുന്നു, പാറിപ്പറക്കുന്ന നാലു പൂമ്പാറ്റകള്‍... താനും പിന്നെ.... അനല്‍,ഷഹാന,നന്ദിത... എവിടെയും പൊട്ടിച്ചിരിയുടെ വിത്തു വിതറി,അതു വിതറാനുള്ള അനന്ദ സാധ്യതകളില്‍ തന്നിലെ ദു:ഖങ്ങളൊക്കെ മറയ്ക്കുന്ന അനല്‍... തന്നെ വഴക്കു പറയുന്നവരോടും, മറുത്തു പറയുന്നവരോടുമൊക്കെ അണല്ലാഞ്ഞിട്ടും ആണത്വത്തോടെ പ്രതികരിക്കുന്ന കുഞ്ഞു വായാടി ഷഹാന... കണ്ണീര്‍ത്തുള്ളി തന്നിലാവോളം ഉണ്ടെന്നു തെളിയിച്ചും,ഇണങ്ങാനും പിണങ്ങാനും ചങ്ങാത്തം തേറ്റുന്ന നന്ദിത.... എന്തു രസമായിരുന്നു ആ നാളുകള്‍.ക്ലാസ് റൂമിനകത്തും പു റത്തും സഹൃദത്തിന്‍റെ ഉത്സവം തന്നെയായിരുന്നു.നാലു കുഞ്ഞിക്കയ്യും കോര്‍ത്ത് ഒരു മനസ്സുമായി ആടിത്തിമിര്‍ക്കുകയായിരുന്നു.വര്‍ഷങ്ങള്‍ കടന്നതും, വളര്‍ന്നതുമൊക്കെ എത്രപെട്ടന്നായിരുന്നു. ഒരിക്കല്‍ ഗ്രൌണ്ടിലേക്ക് ഇറക്കിക്കെട്ടിയ പടികളിന്‍മേല്‍ മാമരം നല്‍കുന്ന തണലേറ്റ്,ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുന്നതും നോക്കി ഇരുന്നപ്പോള്‍ അമലാണ് പറഞ്ഞത്." അഭിനന്ദേ.. നമ്മുടെ ഗ്യാങ്ങിനൊരു പേരു വേണം." വലിയ തത്വ ജ്ഞാനിയേപ്പോലെ അവന്‍ തങ്ങളെ മാറിമാറി നോക്കി."എല്ലാവരും നാളെ നല്ലൊരു പേരു കണ്ടെത്തണം." അവന്‍ കൂട്ടിച്ചേര്‍ത്തു. രാത്രി മുഴുവനും പരീക്ഷയ്ക്കു പടിക്കുന്ന കാര്‍ക്കശ്യത്തോടെ ഉറക്കത്തിനു ലീവ് നലകി താനൊരു പേരു കണ്ടു പിടിച്ചിരുന്നു.. അത് ഇപ്പഴുമോര്‍ക്കുന്നു.. "നാസ"-അതിന് ഒരു വിവരണവും,അതിപ്രകാരമായിരുന്നു :"ആകാശങ്ങളുടെ അനന്ദതകളിലേക്ക് പറക്കുന്ന നാസയേപ്പോലെ നമ്മുടെ ഈ സൌഹൃദവും അതിന്‍റെ പുതിയ തലങ്ങളിലെക്ക് കുതിക്കട്ടെ." നന്ദിതയുടെ എന്‍. അനലിണ്റ്റെ എ. ഷഹാനയുടെ എസ്. തന്‍റെ എ. അങ്ങനെ നാസ രൂപം കൊണ്ടു, ആരുമറിയാതെ ഒരു മരത്തണലില്‍ അതിന്‍റെ നിയമ സംഹിതകള്‍ മനസ്സില്‍ എഴുതിവച്ചു.നാസ എന്ന പേരിനേക്കാള്‍ സന എന്ന പേരായിരുന്നു അനലിന് ഇഷ്ടം.അതേതോ ഒരു സിനിമയിലെ നടിയുടെ പേരായിരുന്നു. എങ്കിലും അവന്‍ നാസയുടെ മുന്നില്‍ ഒപ്പു വച്ചു. അങ്ങനെ വീണ്ടും കാലം കടന്നു. പത്താം ക്ലാസ്സില്‍ കയറിയപ്പോള്‍ ചങ്ങാത്തത്തിനു കത്തിവച്ചുകൊണ്ട് അക്ഷരമാലാ ക്രമത്തില്‍ പുതിയക്ക് ഡിവിഷനുകള്‍ രൂപം കൊണ്ടൂ.ഒപ്പം ചേറിയ വിടവുകളും. ചങ്ങാത്തത്തിന്‍റെ അനന്ദസാധ്യതകളിലേക്ക് പറക്കുന്നതിനു പകരം തങ്ങളുടെ നാസ ക്ഷീണിക്കുകയായിരുന്നു.അനലും ഷഹാനയും തമ്മിലുള്ള സൌന്ദര്യപ്പിണക്കം,നന്ദിതയുടെ പുതിയ കൂട്ടുകാര്‍,ഇടവേളകളില്‍ താനും അനലും മാത്രമായുള്ള സഞ്ചാരം അവയൊക്കെ അതിനെ ക്ഷീണിപ്പിച്ചു. എങ്കിലും പത്താം ക്ളാസ്സ് കഴിഞ്ഞു വിദ്യാലയത്തിന്‍റെ പടിയിറങ്ങുമ്പോല്‍ നാല്‍വര്‍ സംഘം ആ മാമരത്തിനു മുന്‍പില്‍ വീണ്ടും മനസ്സു കോര്‍ത്തു. പിണക്കവും കുറ്റങ്ങളും മറന്ന് കണ്ണില്‍ അല്‍പം വെള്ളം നിറച്ചും,മനസ്സില്‍ പ്രളയത്തില്‍ മുങ്ങി നനഞ്ഞ വാകുകളുമായി ഇടരുന്ന വിട പറയുകയായിരുന്നു. കല്യാണത്തിനു വിളിക്കും വരണം, ഒന്നിച്ചൊരു ജോലി കിട്ടിയെങ്കില്‍, വഴിയരികില്‍ കണ്ടാല്‍ ചിരിക്കണം,ഈ കൂട്ടുകാരനെ എന്നും ഓര്‍ക്കണം അങ്ങനെ പുറത്തു വന്നതും അല്ലാത്തതുമായ ഒരുപാടു ചോദ്യങ്ങളും ഓര്‍മപ്പെടുത്തലും കഴിഞ്ഞ് ആ കലാലയത്തോട് വിട പറഞ്ഞു.നന്ദിത മാത്രം അവിടെ ശേഷിച്ചു. ഷഹാനയും അനലും ഒരു സ്കൂളില്‍ താന്‍ മറ്റൊരിടത്ത്..... വീണ്ടും കലണ്ടര്‍ വസ്ത്രങ്ങള്‍ ഉരിഞ്ഞു.അതിനുള്ളിലെ നഗ്നയാഥാര്‍ത്ഥ്യങ്ങളായ് ചങ്ങാത്തം വീവ്രത വെടിഞ്ഞു.ഫോണ്‍ വിളിക്കുമെന്നു പറഞ്ഞവരുടെ മിസ്കോളു പോലും കണ്ടില്ല, കല്യാണം വിളിക്കാമെന്നു പറഞ്ഞവള്‍ കുശലം പോലും ചോദിച്ചില്ല .താനും അങ്ങിനെത്തന്നെയായിരുന്നു, അനലാട്ടെ ഇടയ്ക്കിടെ തന്നെ കണ്ടുകൊണ്ടിരുന്നു.ഷഹാനയേയും കാണാന്‍ കഴിഞ്ഞു.പക്ഷേ നന്ദിത വിദൂരതയില്‍ത്തന്നെയായിരുന്നു. അതുകൊണ്ടാണ് അന്നൊരു യുവജനോത്സവ ദിനത്തില്‍ പഴയ സ്കൂളിനേയും,അധ്യാപകരേയും ചങ്ങാതികളേയും എല്ലാത്തിലുമുപരി നന്ദിതയേയും കാണാനായി അവിടേക്ക് വീണ്ടും ഒരു മഴയത്ത് പാഞ്ഞെത്തിയത്.അനലും താനും ആ കലാലയം കണ്‍നിറയെ ആസ്വദിച്ചു പഴമകള്‍ പുതുക്കി, പക്ഷേ.. നന്ദിതയെക്കണ്ടെത്തിയത് സദസ്യരുടെ ഇടയില്‍ നിന്നാണ്. അവള്‍ തങ്ങളെ കണ്ടയുടനെ വന്നെങ്കിലും അധികമൊന്നും സംസാരിച്ചില്ല. വര്‍ഷങ്ങളുടെ ദൃഡ ബന്ധമുള്ള ആ കൂട്ടുകാരിയുടെ മൌനം മനസ്സു തളര്‍ത്തിക്കളഞ്ഞു.തന്‍റെ കണ്ണില്‍ ജലം നിറയുമോ എന്നു സംശയിച്ച നിമിഷം അവള്‍ പോകാന്‍ തിടുക്കം കൂട്ടി.അനല്‍ പറഞ്ഞു പോയ്ക്കോളൂ എന്ന്. അവനും വല്ലാതെ നീറിപ്പുകഞ്ഞുവോ?..... പിന്നെ ഒരുനിമിഴം അവിടെ നില്‍ക്കാന്‍ തോന്നിയില്ല.. കോരിച്ചൊരിയുന്ന മഴയത്ത് ഏകനായി ബസ്സു കാത്ത് നില്‍ക്കുമ്പോല്‍ ആകാശത്തിന്‍റെ കോണിലെവിടെയും ഒരു നാസയുടെ യന്ത്രപ്പക്ഷി പറന്നില്ല. സന എന്ന സുന്ദരിയായ നടി കണ്ണീര്‍ തുടയ്ക്കാന്‍ വന്നില്ല. ഇതുപോലെ ആര്‍ത്തുപെയ്യുന്ന മഴ മാത്രമായിര്‍ന്നു ... അതുമാത്രമായിരുന്നു കൂട്ട്...... പിന്നീട് ആ സങ്കടങ്ങളേ അതിന്‍റെ പാട്ടിനു വിട്ട് പുതിയ വിദ്യാലയ ജീവിതം,ജോലി ,വര്‍ഷങ്ങളുടെ വേര്‍പാടു പേറിയ ഈ യാത്ര... ഒടുവില്‍ സ്വന്തം ഗ്രാമത്തിലേക്കുള്ള മടക്കയാത്ര... അപ്പഴൊക്കെ പഴയ പൂമ്പാറ്റകള്‍ നല്‍കിയ സന്തോഷവും സങ്കടവും മനസ്സില്‍ ഇടയ്ക്കിടെ ഓടിയെത്താ... "അതേ, നിങ്ങളിറങ്ങേണ്ട സ്റ്റോപ്പ് അടുത്തതാ" ആരോ തോളില്‍ തട്ടിയപ്പോഴാണ് അഭിനന്ദ് മുഴുമിപ്പിക്കാത്ത ചിന്തകളില്‍ നിന്ന് ഉണര്‍ന്നത്.കണ്ടക്ടര്‍ കുറ്റിത്താടി തടവിക്കൊണ്ടു അവനെ നോക്കി. അഭിനന്ദ് പെട്ടെന്നാണ് തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയെക്കുറിച്ച് ഓര്‍ത്തത്. അതേ വ ര്‍ഷാന്തരങ്ങള്‍ക്കിപ്പുറം അവളിതാ ഇവിടെ കൈയെത്തും ദൂരത്ത്... അഭിനന്ദിന്‍റെ മുഖം ചുളിഞ്ഞു. അവളവിടെ ഇല്ല. നന്ദിതയുടെ സീറ്റില്‍ ഒരു കോളേജു കുമാരി മാത്രം. പെയ്തുതീര്‍ന്ന മഴയ്ക്കും പിന്നിട്ട സ്റ്റോപ്പുകള്‍ക്കുമിടയിലെവിടയോ അവള്‍ മറഞ്ഞ സത്യമറിയാതെ നഷ്ടബോധത്തോടെ നിന്ന ആനന്ദിനേ കണ്ടക്ടര്‍ വീണ്ടുമോര്‍മിപ്പിച്ചു."സ്റ്റോപ്പെത്തി ഇറങ്ങിക്കോ, ബാഗ് ഞാനെടുത്തു തരാം. "ബസ്സിന്‍റെ വാതിലിനു വെളിയില്‍ മഴയാര്‍ത്തു പെയ്തു. നനഞ്ഞു കുളിച്ച് എയര്‍ ബാഗുകളുടെ നടുവില്‍ അഭിനന്ദ് നിന്നു. പഴയ പരിചയക്കരന്‍ ഒരു കുടയ്മായി ഓടിയെത്തി"അല്ലാ ഇതാരാ, കടയിലേക്ക് കേറ്, നല്ല മഴയാ"? യാന്ത്രികമായി കടത്തിണ്ണയിലേക്ക് നടന്നടുക്കവെ അഭിനന്ദിന്‍റെ മനസ്സില്‍, പഴയ കൂട്ടുകാരായിരുന്നു.പറിച്ചു മാറ്റാനാകത്ത മുള്ളുകള്‍,..........
Translate മൊഴിമാറ്റം
Friday, June 29, 2012
മറുമുഖം
വീട്ടിലെ കുഞ്ഞിനെ കരയിച്ചു കൊണ്ട് രാവിലെ നീട്ടിയടിച്ച അലാറത്തെ അമര്‍ച്ച ചെയ്തുകൊണ്ടാണ് രാഹുല്‍ കട്ടിലിലില്‍ നിന്നെഴുന്നേറ്റത്.പുതപ്പ് അലസമായി വലിച്ചുമാറ്റി തിണ്ണയിലേക്കിറങ്ങി, മുറ്റത്ത് രാത്രിയിലെ മഴയുടെ ബാക്കി ചെയ്യുന്നുണ്ട്.പരസ്യത്തിലെ സുന്ദരിയേപ്പോലെ ബ്രഷ് കൈയ്യിലെടുത്തു,മനസ്സു നിറയെ പേസ്റ്റു തേച്ച് വായ നിറയേ പല്ലുതേച്ചു.മുറ്റത്ത് മഞ്ഞണിഞ്ഞു നില്‍ക്കുന്ന റോസാച്ചേടികളിലൊന്നില്‍ ഒരു ചുവന്ന റാണിയെ ആപ്പോഴാണ് രാഹുല്‍ കണ്ടത്.വായില്‍ നിറഞ്ഞ പേസ്റ്റും ഉമിനീരും കലര്‍ന്ന മിശ്രിതം അവളുടെ മുഖത്തു തുപ്പിയപ്പോള്‍ രാഹുലിനൊരു ആശ്വാസം തോന്നി. മുഖം കഴുകാന്‍ കിണറ്റിങ്കരയിലേക്ക് നടക്കുമ്പോള്‍ യുവറാണി ജരാനര ബാധിച്ച് നനഞ്ഞു നിന്നു.കിണറ്റിന്‍ കരയില്‍ നിന്നു തന്നെ ഉഗ്രനൊരു കുളിയും കഴിഞ്ഞ് ചായകുടിയും കഴിഞ്ഞ് ഉടന്‍ സ്കൂളിലേക്കിറങ്ങി.കണ്ടത്തിന്‍റെ വരമ്പുകളിലൂടെ പറ്റാവുന്നിടത്തോളം നെല്ലുകളുടെ തലപ്പുകള്‍ തല്ലിക്കൊഴിച്ചുകൊണ്ട് അവന്‍ നടന്നു.
നെല്‍വയലിനപ്പുറം രാജീവേട്ടന്‍ നടത്തുന്ന കടയാണ്. അവിടുത്തെ പളപളാ മിന്നുന്ന ചില്ലുഭരണികളില്‍ തട്ടി ഗ്രാമത്തില്‍ നിന്നുമെത്തുന്ന അതിരുകള്‍ തിരിച്ചു പോകുന്നു.കടയില്‍ നിന്നും കൈ നിറയേ മിഠായി വാങ്ങി കൂട്ടുകാരോടൊപ്പം കൂട്ടു ചേര്‍ന്ന് ആമ്പല്‍ക്കുളക്കരയിലിരുന്നു. ബസ്സു വരാന്‍ വൈകും അതുവരെ ഈ ഇരിപ്പു പതിവാണ്. അപ്പോഴൊക്കെ മിഠായിക്കൂടുകള്‍ ആമ്പല്‍ക്കുളത്തിനു മേല്‍ നിക്ഷേപിക്കപ്പെടുന്നുണ്ടാവും.അങ്ങനെ ആ കുളം പ്ലാസ്റ്റിക്കു തോണികള്‍ അരങ്ങു വാഴുന്ന ഒരു ഹാര്‍ബറായി മാറിയിരുന്നു. വല്ലപ്പോഴും തലപൊക്കുന്ന ആമ്പല്‍പ്പൂക്കള്‍ കുട്ടികളുടെ കൈയില്‍ക്കിടന്നു ഞരിയാറുമുണ്ട്. ബസ്സു വന്നപ്പോഴേക്കും ആളുകള്‍ കൂടി. ഒരുവിധം രാഹുലും തള്ളിക്കയറി.ഒരു സൈഡ് സീറ്റിലിരുന്നു. പുറത്ത് ഓവുചാലിലൂടെ ഓയിലിനാല്‍ തീര്‍ക്കപ്പെട്ട മേല്‍പ്പുതപ്പും പുതച്ച് അവശനായി ജലം ഒഴുകുന്നു.മിഠായിക്കവറുകള്‍,മുട്ടത്തോട്, വള്ളിച്ചെരുപ്പ്,റീഫില്ലര്‍,തെര്‍മോക്കോള്‍ എന്തൊക്കെയോ ജലത്തില്‍ അലിഞ്ഞു ചേരുന്നു.രാഹുല്‍ പുറത്തേക്ക് നോക്കിയിരുന്നു-ദൂരെയായി നെഞ്ചുകീറി ചുവന്ന മണ്ണു കാട്ടി ഒരു പെരും മല കബന്ധമായി നില്‍ക്കുന്നു. വഴിയരികിലെ പുഴയുടെ ഒഴുക്കു കുറഞ്ഞു കുറഞ്ഞ് ഒടുവില്‍ നിലയ്ക്കുന്നു.തൊണ്ടയ്ക്കു പിടിക്കപ്പെട്ട പോലെ പ്ലാസ്റ്റിക്കു മാലിന്യം പുഴയുടെ മുന്നില്‍ ഭീക്ഷണിയാവുന്നു.ജെ.സി.ബി പീഢിപ്പിച്ച വയലു കരയുന്നുണ്ടായിരുന്നു.ജാലകക്കാഴ്ചകള്‍ക്ക് സ്കൂള്‍ സ്റ്റോപ്പില്‍ വിരാമമിട്ടുകൊണ്ട് രാഹുല്‍ ഇറങ്ങി.സ്കൂളിലെത്തിയപ്പോള്‍ ആണ് അറിഞ്ഞത് അന്നു പരിസ്ഥിതി ദിനമാണെന്നറിഞ്ഞത്.രാഹുല്‍ സ്കൂളിലെ നന്നായി പഠിക്കുന്ന കുട്ടിയാണ്.കൂടാതെ എഴുത്തിലും അവനു കഴിവുണ്ട്. അതുകൊണ്ട് രാഹുല്‍ വന്നയുടനെ ഗംഗാധരന്‍മാഷ്, അവനെ അന്നു നടക്കുന്ന ഉപന്യാസ മത്സരത്തിലേക്ക് നിര്‍ദേശിച്ചു.ഉച്ചവരെ സമയമുണ്ട് അതുകഴിഞ്ഞാണ് മത്സരം.അതുവരെ രാഹുല്‍ ചങ്ങാതികള്‍ക്കൊപ്പം പാറപ്പുറത്തു കളിക്കാന്‍ പോയി.പിന്നെ തമാശയ്ക്ക് അഞ്ചാറു പൂമ്പാറ്റയെ തല്ലിക്കൊന്നു,ഒരു പാമ്പിനെ നന്നായി നോവിച്ചു വിട്ടു.അതിലൊക്കെ രാഹുലും കൂട്ടുകാരും ആനന്ദം കണ്ടെത്തി.രണ്ടു മണിക്കു മത്സരം തുടങ്ങി, ഉപന്യാസ രചനക്കിടെ മഷി തീര്‍ന്ന പേന അവന്‍ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.മുറ്റത്ത് ഇഴയുന്ന പ്ലാസ്റ്റിക്കു പുഴുക്കളുടെ കടിയേറ്റ് മണ്ണ്‍ കരയുന്നത് അവന്‍ ബോധപൂര്‍വ്വം കേട്ടില്ല.ഭൂമിയെ സംരക്ഷിക്കേണ്ട ആവശ്യം, മാനുഷ കടമ,എന്നിങ്ങനെ തോന്നിയതൊക്കെ രാഹുല്‍ കണക്കും അവലംബവും സഹിതം എഴുതി.വൈകുന്നേരം സ്കൂള് വിട്ടശേഷം സ്കൂള്‍ മൈതാനത്തിനു സമീപം ഇക്കോ ക്ലബ്ബുകാര്‍ നട്ട പാരിജാതത്തൈകളും,മാവിന്‍ തൈകളും കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ആരും കാണാതെ തല്ലിക്കൊഴിച്ച ശേഷമാണ് അവന്‍ വീട്ടിലേക്കു പോയത്.രാഹുല്‍ വീ ട്ടിലെത്തി വസ്ത്രം മാറുമ്പോഴും അന്നു നടന്ന ഉപന്യാസ മത്സര രചനകള്‍ക്ക് മാര്‍ക്കിട്ടുകൊണ്ട് ആലീസു ടീച്ചരും,ശോഭ ടീച്ചറും,ഗംഗാധരം മാഷും,വിനോദ് മാഷും സ്കൂളില്‍ ഇരിക്കുകയായിരുന്നു.നീണ്ട നേരത്തെ പരിശോധനയ്ക്കു ശേഷം അര്‍ജുനും ,രാഹുലും ബാക്കിയായി.ഒടുവില്‍ ഭൂരി പക്ഷാഭിപ്രായപ്രകാരം രാഹുലിനു നേരെ ഒന്നാം സ്ഥാനം രേഖപ്പെടുത്തി അധ്യാപകര്‍ എഴുന്നേറ്റു. രാഹുലിന്‍റെ സഹപാഠിയായ അര്‍ജുന്‍ അന്നു രാവിലെക്കൂടി മുറ്റത്തു പുതിയ റോസാക്കമ്പുകളും,അടുക്കളത്തോട്ടത്തില്‍ പുതിയ ഇനം പയര്‍വിത്തും നട്ടതുമൊന്നും അവര്‍ അറിഞ്ഞില്ല. സ്കൂളില്‍ നിന്നു പുറത്തിറങ്ങി വീട്ടിലേക്കു നടക്കുമ്പോഴാണ് ഗംഗാധരന്‍മാഷ് രാഹുലിനെ ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ വിളിക്കുന്നത്.
"ഹലോ രാഹുലല്ലേ?"
"അല്ലല്ലോ ഇതാരാ?"-രാഹുലിന്‍റെ അമ്മയാണ് ഫോണെടുത്തത്.
"ഞാന്‍ ഗംഗാധരന്‍മാഷാ..." മാഷു പറഞ്ഞു.
"ഓ മഷാണോ, അവനിപ്പം മാമന്‍ പോയ കൂട്ടത്തീ പൊഴേല് നഞ്ച് കലക്കാന്‍ പോയിരിക്ക.മീനെന്നു വച്ച പ്രാന്താ ചെക്കന്, ങ്‌ഹാ ഓന്‍ നല്ലോണം പഠിക്കുന്നൊക്കെയുണ്ടോ മാഷേ?"-
ഫോണില്‍ നിന്നും വരുന്ന ചോദ്യങ്ങള്‍ക്കു ശേഷം കനപ്പിച്ച് ഒരു "ഉം" മറുപടിനല്‍കി മാഷ് ഫോണു കട്ട്‌ചെയ്തു.അപ്പോഴും രാഹുല്‍ പുഴയില്‍ നഞ്ചുകലക്കലില്‍മുഴുകി,ആസ്വദിക്കുകയായിരുന്നു.മീനുകളും,ഗംഗാധരന്‍ മാഷും,പിന്നെ കാറ്റു പിടിച്ച കരിഞ്ഞ നെല്‍ക്കതിരുകളും മാത്രം മൌനമായി നിലവിളിച്ചു.
Sunday, June 10, 2012
ജൊനാഥന്‍.
ജൊനാഥന്‍ നീയിന്നെവിടെയാണ്. ?
ചരിത്രക്കിടക്കയിലെ ഉറക്കം മതിയാക്കൂ...
ഉണരുവാന്‍ ഏറെ വൈകിപ്പോയിരിക്കുന്നു.
ജൊനാഥന്‍ നീ വൈകുന്നതെന്തേ.. ?
നിന്നിലെ അതുല്യ സൗഹൃദങ്ങള്‍ ഇന്ന്....
ഇന്ന് അവയുടെ പിന്‍മുറക്കാര്‍ തെരുവില്‍-
രക്തമാല്യമണിഞ്ഞ കഴുത്തുമായ് പിടയുന്നു...
നിന്നിലെ രാജ ചെങ്കോലിന്നു അളവുകോലാണ്.
ചാവു കയറിന്നളവു കാണേണ്ടവ.....
ജൊനാഥന്‍ നീയിന്നെവിടെയാണ്.
നിന്നില്‍ ഒരു വിത്തുപോലും ഈ രക്തമണ്ണില്‍
കിളുര്‍ത്തുയരുകയില്ലയോ.....
കിളുര്‍ത്തുയരുകയില്ലയോ.....
സൗഹൃദങ്ങള്‍ ചോരതുപ്പുന്നത് കാണുന്നില്ലേ?
നീ വരുവാന്‍ ഏറെ വൈകുന്നു.
ലോകം കണ്ട അതുല്യ സ്നേഹിതാ..
നിന്‍ മക്കള്‍ സൗഹൃദം വില്‍ക്കുകയല്ലയോ?..
ജൊനാഥാന്‍ നീ വരാന്‍ ഏറെ വൈകിയിരിക്കുന്നു...
അവസാന സൗഹൃദത്തുള്ളി എന്നിലും വറ്റി-
ഞാനെന്‍ ചങ്ങാതിമാരെ ഭിത്തിയിലലങ്കാരമാക്കും..
അതിനു മുന്‍പെങ്കിലും വരുമോ ജൊനാഥന്‍.
Labels:
Kavitha
Sunday, June 3, 2012
മാനവീകത.
ഫേസ്ബുക്കു താളു തുറന്നു നോക്കി ഞാന്‍.
ശ്രീനാഥിനിന്നു പതിനേഴു വയസ്സ്,
ആശംസ നേരണം,സന്തോഷമല്ലേ...
അനുവിന്‍റെ പോസ്റ്റിലെന്‍ കുറ്റമാണ്
അവളെ എനിക്കൊന്നു ശകാരിക്കണം,ദേഷ്യമല്ലേ....
ജാബിറിന്‍റെ ഉമ്മ മരിച്ചു പോയി !.
അവനെ എനിക്കൊന്നു ആശ്വസിപ്പിക്കണം,ദു:ഖമല്ലേ.....
ഗൂഗിള്‍ തുറന്നു ഞാന്‍ ചടപടാ പരതി.
free Download Feelings.....
ഇമെയിലു ചെയ്യണം.....
ok... mail Sent...
Labels:
Kavitha
ജാലകം.
ജനാലക്കപ്പുറം രാത്രി പെയ്യുന്നുണ്ട്,
ഉള്ളിലെന്‍ സ്വപ്നങ്ങള്‍ ചോര്‍ന്നൊലിക്കുമ്പോള്‍.
തെക്കുനിന്നെപ്പഴോ വന്നൊരു കാറ്റിനെന്‍
കണ്ണു നനയ്ക്കുന്ന ശോകമുണ്ട്.
ജാലകച്ചില്ലിന്‍ പുറം നനഞ്ഞിപ്പഴും
കണ്ണീരു കിനിയുന്ന ഭാവമുണ്ട്.
ജനലഴി തേടുന്ന പേക്കിനാക്കള്‍ക്കിന്നു
കണ്ണിലേക്കിഴയുവാന്‍ മോഹമുണ്ട്.
ചോര വാര്‍ന്നിപ്പഴും നില്‍ക്കുന്ന ഗുല്‍മോഹര്‍
കാറ്റിന്‍റെ പാട്ടില്‍ ലയിച്ചിടുമ്പോള്‍,
ജാലകമാണിന്നു സാക്ഷിയെല്ലാത്തിനും
കണ്ണിനു ഭാവം പകര്‍ന്നു നല്‍കാന്‍.
ചിരിയുടെ നല്ല നിലാവു നല്‍കുന്നവള്‍,
കണ്ണീരു രാതിക്കിനാവു നല്‍കുന്നവള്‍,
മുറ്റത്തു ചിതറിത്തെറിക്കുന്ന തുള്ളികള്‍
പാടുന്ന പാട്ടിനെ എന്നിലെത്തിക്കുവോള്‍.
ഉച്ചക്കിനാവിനെ അഴിയിലടയ്ക്കുവോള്‍,
രാതിക്കറുപ്പ് കിടക്കയില്‍ വേറുവോള്‍.
ഗൌളിച്ചിലപ്പിനെ കാറ്റില്‍ പറത്തുവോള്‍
ജാലകമാണിന്നു സാക്ഷിയെല്ലാത്തിനും,
പുറംകാഴ്ച നല്‍കുന്ന രക്തക്കറുപ്പിലും.
Labels:
Kavitha
Subscribe to:
Posts
(
Atom
)