Translate മൊഴിമാറ്റം

Friday, May 4, 2012

നുണ.




കുഞ്ഞുങ്ങളുടെ നുണയില്‍ രസമില്ലേ?
മുത്തശ്ശിക്കഥയും നുണയല്ലേ?
ആധികാരിക നുണയല്ലേ ഐതീഹ്യങ്ങള്‍?
നുണയില്ലെങ്കില്‍ ഗുന്നര്‍ ഗ്രാസും-
തകരച്ചെണ്ടയുമുണ്ടോ?
നാളേയ്ക്കായി നുണക്കഥ പറയാന്‍
റേച്ചല്‍ കഴ്സനാവുമോ?
ചോദ്യങ്ങള്‍ നെടുനീളെ ശേഷിക്കുമ്പോള്‍
നുണക്കുഴിക്കുഞ്ഞുങ്ങള്‍ ജനിക്കുന്നു.
ഉള്ളിലൊരല്‍പം നുണയോടെ....
ആവര്‍ത്തന ചോദ്യം:
"എല്ലാ നുണയും തെറ്റാണോ?
"തെറ്റെല്ലാം നുണയാണോ?...
നല്ല നുണ എന്നൊന്നുണ്ടോ?..
ആവോ?........ ആര്‍ക്കറിയാം. !

പഴയ നിറങ്ങള്‍

നിലാവിന്‍ വെളുപ്പെനിക്കെന്നു ഞാന്‍.
അല്ല- കടലിന്‍ നീലിമയെന്നവള്‍.
ഞാന്‍ തകര്‍ത്ത കളര്‍ പെന്‍സിലുകാരന്‍
കരിയുടെ കറുപ്പാണെനിക്കെന്നു ചൊല്ലി.

തണുത്ത പുലരിയില്‍ നരച്ച താടി തടവി
അകലുന്ന കര്‍ങ്കാക്കകളെ കണി കണ്ടുണരവെ
ഞാന്‍ ഓര്‍ത്തതത്രയും പഴയ നിറങ്ങളാണ്‌.
അവര്‍ തന്ന വര്‍ണ്ണങ്ങളത്രയുമാണ്‌.......

പഴയ കറുപ്പും,നീലയും,വെളുപ്പും
എന്നില്‍ നീറിപ്പുകയവെ, അന്തിക്കാറ്റു പറഞ്ഞു:
"നീയെന്നും സായംസന്ധ്യയുടെ ചുമപ്പാണ്‌.
" മരണത്തിനായി നീക്കിയ നിറം തിരഞ്ഞുകൊണ്ട്‌
കളര്‍ കോപ്പകളിലൂടെ ഞാന്‍ ഇത്രനാള്‍ അലഞ്ഞു.

      ചിരിക്കാനറിയാത്ത ക്യാന്‍വാസില്‍
        നിറയെ പടര്‍ന്നു തുടങ്ങിയ നിറങ്ങളെ നോക്കി
നീറുന്ന നെഞ്ചില്‍ ചായം മുക്കി അന്നു-
അന്നൊരിക്കല്‍ ഞാന്‍ വരച്ച ചിത്രമാണത്‌.
അസ്തമയ സൂര്യന്‍റെ ചിത്രം.അതൊന്നു മാത്രം...

മരണക്കിടക്കയില്‍ക്കിടന്നു നരച്ച കണ്ണുകള്‍
പാതി മാത്രം മേല്‍പ്പോട്ടുയര്‍ത്തവേ-
കറുപ്പും,നീലയും,ചുമപ്പും മാത്രമായിരുന്നു ചുറ്റും.
അവര്‍ മാത്രമായിരുന്നു എനിക്കു ചുറ്റും.............

കവിത നിറഞ്ഞ പാതകള്‍...




അന്നു വഴിയരികില്‍ വച്ചാണ്‌ നിന്നെ ഞാനാദ്യം കണ്ടത്‌.
നീ അന്നെത്ര സുന്ദരിയായിരുന്നു.
തടിച്ചു നരച്ച കണ്ണടയിട്ട മാഷു പറഞ്ഞു:
"കവിതയ്ക്ക്‌ ഈണവും, താളവും വേണം. -
കവിതയ്ക്ക്‌ ബോധവും, പ്രാസവും വേണം. "
അന്നു തിരികെ ഞാന്‍ മടങ്ങുമ്പോള്‍ നിന്നോട്‌ ചിരിച്ചില്ല.
നീയെനിക്കു ചേര്‍ന്നവളല്ല എന്ന തോന്നല്‍-
 അത്‌ കരിങ്കാക്കകളായി എനിക്കു വട്ടം പറന്നു.
 പക്ഷേ എന്നെ തടഞ്ഞു നിര്‍ത്തി നീ ചോദിച്ചതോര്‍ക്കുന്നുവോ?
"നിനക്കു താളവും ബോധവും ഉണ്ടോ?,..
ജീവിതത്തില്‍ പ്രാസം നിറഞ്ഞ പാതകള്‍ ഉണ്ടോ?... "
 -"ഇല്ല" എന്ന എന്‍റെ ഉത്തരങ്ങളും നിæa കണ്ണീരും
ചെമ്പകപ്പൂക്കളുടെമേല്‍ ഉടഞ്ഞു വീണപ്പോഴാണ്‌-നിന്നെയെനിക്കേറെയിഷ്ടമായത്‌,നീയെæa സഖിയായത്‌....